Posts

അനുരഞ്ജനം

  അനുരഞ്ജനം   ബാബ്വോ....... അമ്മയുടെ വിളി. ഏതോ നല്ല സ്വപ്നത്തിൽ ആയിരുന്നു. അത് മുറിഞ്ഞു. എന്തായിരുന്നു എന്ന് വ്യക്തമല്ലെങ്കിലും അതിന്റെ സുഖം മനസ്സിലെവിടെയോ ഒട്ടിപ്പിടിച്ചു കിടക്കുന്നു. അതിനു റീപ്ലേ ഇല്ലല്ലോ. എന്നാലും ശ്രമിച്ചു, വെറുതെ.   ആട് പ്രസവിച്ച ശേഷം സ്വപ്‌നങ്ങൾ മുറിഞ്ഞു പോകുന്നത് പതിവാണ്. ദാസനെയോ  വേലായുധനെയോ  പോലെ ആടും പശുവും ഒന്നും ഇല്ലാത്ത വീട്ടിൽ ജനിച്ചില്ല. അവർ ഭാഗ്യവാന്മാർ.   എണീറ്റു. വാതിൽ കടന്ന് വടക്കേപ്പുറത്തു പോയി. പാല് നിറച്ചു വെച്ച കുപ്പികൾ എടുത്ത് പട്ടികവേലിയുടെ നാട്ടകൾക്കിടയിലൂടെ പുറത്തു കടന്ന് റയിലിന്റെ അരികിലൂടെ നടന്നു. പെണ്ണുട്ടിയമ്മയുടെ വീട് കടന്നു, അമ്മാളുഅമ്മയുടെ വീട് കടന്നു. ഒരു ഒഴുക്കിൽ അങ്ങനെ പോകുകയാണ്. വടക്കേ പാതാറയുടെ അടിയിലൂടെ നടന്നു.   ബാബ്വോ....... വീണ്ടും അമ്മയുടെ ശബ്ദം. പാല് വേഗം കൊടുത്ത് വാ. സ്കൂളിൽ പോണ്ടേ?   ഈ അമ്മയ്ക്ക് എന്ത് പറ്റി? ഞാൻ പോഗ്വല്ലേ ? എത്താനായി. പിന്യും പിന്യും വിളിക്ക്യാ?   കാലിൽ ഒരടി കൊണ്ട് ഞാൻ ഞെട്ടി. ഇത് വരെ നടന്നത് ഉറക്കത്തിലായിരുന്നു. വേഗം തന്നെ എണീറ്റു. വാതിൽ കടന്ന് വടക്കേപ്പുറത്തു ...

ചോന്ന ഗോതമ്പിന്റെ നിറം

  ചോന്ന ഗോതമ്പിന്റെ നിറം .   സാമാന്തരീകത്തിന്റെ കർണ്ണങ്ങൾ അന്യോന്യം ബൈസെക്ട് ചെയ്യുമെന്നതിന്റെ തെളിവ് എഴുതിയുണ്ടാക്കുകയൂം ഉറക്കം തൂങ്ങുകകയും സമാന്തരമായി നടപ്പാക്കിക്കൊണ്ടിരിക്കുകയായിരുന്നു ഞാൻ .   അച്ഛൻ താഴെ കോലായിൽ കയറി മുരടനക്കിയപ്പോൾ രണ്ടിനും താത്കാലിക വിരാമം ആയി . വലിപ്പ് ‌ തുറന്നു പീടികയുടെ താക്കോൽ അതിൽ വെക്കുമ്പോൾ മേശപ്പുറത്തെ പതിനാലാം നമ്പർ വിളക്ക് ഒന്ന് ഇളകി ആളിക്കത്തി പ്രതിഷേധിച്ചു .   ചപ്പാത്തി എടുത്തു വെക്കട്ടെ ? ' അമ്മ മേശപ്പുറത്തുള്ള പുസ്തകങ്ങൾ ഒരു ഭാഗത്തേക്ക് നീക്കി വെച്ചു കൊണ്ട് ചോദിച്ചു .   കുട്ട്യേള് തിന്നോ എന്നായിരുന്നു ആയിക്കോട്ടെ എന്നർത്ഥമുള്ള മറുപടി .   ചപ്പാത്തി ഗോതമ്പു കൊണ്ട് തന്നെ ആണോന്നു ചെറിയോൾ ചോദിച്ചു . മുത്താറിയുടെ നിറം ഇതല്ല എന്ന് അവൾക്കറിയാം , ' അമ്മ പറഞ്ഞു .   നിറത്തിന്റെ കാരണം കിട്ടിയോ ? അച്ഛന്റെ ചോദ്യം .   ' അമ്മ പറഞ്ഞ ഉത്തരം ഞാൻ കേട്ടില്ല . തലേ ദിവസത്തെ സംഭവങ്ങൾ ഒരാവൃത്തി ഓർത്തെടുക്കുകയായിരുന്നു ഞാൻ .   വിച്ഛിക്കാക്കാന്റെ റേഷൻ കടയിൽ ചോ...

മൂന്നു കാലുള്ള കോഴി

  ഈ വാട്ട്സാപ്പ് കൊണ്ട് തോറ്റു . എന്തെല്ലാം കാണണം , കേൾക്കണം , വായിക്കണം ! ഇപ്പോഴിതാ ഒരു റീഗൻ ഫലിതം . എനിക്കിഷ്ടപ്പെട്ടിട്ടല്ല , നിങ്ങൾക്കും വേണ്ടേ ഒരു പങ്ക് ?   മൂന്നു കാലുള്ള കോഴി .   ഹൈവേയിലൂടെ ഡ്രൈവ് ചെയ്യുമ്പോൾ യാദൃച്ഛികമായാണ് നായകൻ അതിനെ ശ്രദ്ധിച്ചത് . കാറിനോട് മത്സരിക്കുന്നപോലെ ഒരു കോഴി ഒപ്പം ഓടുന്നു . റോഡ് മുറിച്ചു കടക്കാനുള്ള ശ്രമത്തിൽ അടിയിൽ പെട്ട് റോഡ് വൃത്തികേടാകാൻ ഇട വരുത്തേണ്ട എന്ന് കരുതി അയാൾ സ്പീഡ് കൂട്ടി . ഓവർടേക്ക്   ചെയ്തു പൊയ്ക്കളയാം .   അത് ഫലിച്ചില്ല . കോഴിയും സ്പീഡ് കൂട്ടി . നാൽപ്പതിൽ നിന്ന്   അമ്പതും അറുപതും ആക്കിയിട്ടും അത് കൂടെ തന്നെ . ഇതെന്തു കോഴി ? ഒന്ന് ശരിക്ക് കാണാൻ വേണ്ടി നായകൻ സ്പീഡ് കുറച്ചു . അപ്പോഴാണ് കണ്ടത് , അതിനു മൂന്നു കാലുകൾ ഉണ്ട് . ഓട്ടം ഒരു ഓട്ടോറിക്ഷാ സ്റ്റൈലിൽ ആണ് . അതിനും നിലത്തു മുട്ടുന്ന അവയവം മൂന്ന് എണ്ണമാണല്ലോ . കരാറെടുത്ത പോലെ ചാഞ്ഞും ചെരിഞ്ഞും ഓവർടേക്ക് ചെയ്യാൻ സമ്മതിക്കാതെ ഓടുന്നു .   എന്നാൽ പിന്നെ എവിടുത്തെ ആണെന്ന് അറിയണമല്...

രണ്ടു മുക്കാലിന്റെ ചങ്കിടിപ്പ്

    രണ്ടു മുക്കാലിന്റെ ചങ്കിടിപ്പ്   ട്രാഫിക് സിഗ്നലിൽ ലൈറ്റ് പച്ചയാകാൻ കാത്ത് നിൽക്കുന്ന അക്ഷമയോടെ ആണ് 4 മണി അടുക്കുമ്പോൾ മുൻ ബെഞ്ചിലെ കുട്ടികൾ പുസ്തകങ്ങൾ ഒതുക്കിപ്പിടിച്ച്, ഡെസ്ക് തടസ്സമാകാതിരിക്കാൻ വശത്തുകൂടി പുറത്തു വന്ന് ഇഞ്ചിഞ്ചായി മുന്നോട്ടു നീങ്ങുക.   ഗുപ്തൻ മാഷ് അത് കാണാതിരിക്കാൻ ശ്രമിക്കും. കണ്ടാൽ കുട്ടികളെ പിടിച്ചു നിർത്തേണ്ടി വരും. അത്രയും നേരം അദ്ദേഹവും അവിടെ നിൽക്കണ്ടേ?   ഭരതന്റെ ഇരുമ്പുദണ്ഡ് ലോങ്ങ്  ബെല്ലിന് വേണ്ടി മണിപ്പലകയിൽ ആദ്യത്തെ അടി അടിക്കുമ്പോൾ ഞാനും ബാലകൃഷ്ണനും വാതിൽ കടന്ന് വരാന്തയിൽ നിന്ന് ചാടിയിറങ്ങി മുറ്റത്തെത്തിയിരിക്കും.   സ്കൂൾ  ഗേറ്റ് കടന്ന് ഇടത്തോട്ട് തിരിഞ്ഞ്, നിൽക്കാതെ ഓട്ടമാണ്. സ്പോർട്സ് ഡേയ്ക്ക് 100, 200 മീറ്ററുകളിൽ പങ്കെടുക്കുന്നതിനുള്ള പ്രാക്ടിസിൽ ആണ് ബാലകൃഷ്ണൻ. അമ്പതടി വഴി മുന്നിൽ കണ്ടാൽ അവൻ നടത്തം മാറ്റി ഓട്ടമാക്കും. എനിക്ക് അങ്ങനെയുള്ള രഹസ്യ അജണ്ടകളൊന്നുമില്ല. എന്നാലും അവന്റെ കൂടെ കമ്പനിക്കു വേണ്ടി ഓടുന്നു. വെറുതെ വെയില് കൊള്ളുന്ന കുറുഞ്ചാത്തൻ.   വട്ടക്കിണർ എത്തുമ്പോൾ പരസ്പരസഹായ സഹകരണ കൈത്തറി സംഘത്തിന്...

മൃതസന്ദേശവകുപ്പ്

  മൃതസന്ദേശവകുപ്പ് .   ഡെലിവറി ആകാതെ കിടക്കുന്ന മൃതസന്ദേശങ്ങൾ എത്രയും വേഗം കൊടുത്തു തീർക്കണമെന്ന് പോസ്റ്റ് മാസ്റ്റർ ജനറലുടെ പ്രത്യേകം നിർദേശം ഉണ്ടായിരുന്നു . ഇപ്പോൾ പൊതുവെ കടലാസുകത്തുകളുടെ എണ്ണം കുറവായതുകൊണ്ട് ഈ പ്രവൃത്തി നിർവഹിക്കാൻ ആളും സമയവും എളുപ്പം കണ്ടെത്താം .   അതിന്റെ ചാക്ക് തുറന്ന്   അവയൊന്നു പരിശോധിക്കാൻ വിശ്വനാഥൻ തുനിഞ്ഞു . മിക്കതും അവിടെ കിടന്നു പോയത് വിലാസത്തിലെ അവ്യക്തത കൊണ്ടാണ് .   അത്തരത്തിൽ ഒന്നെടുത്തു വിശ്വനാഥൻ സൂക്ഷിച്ചു നോക്കി . അയാൾക്കപ്പോഴാണ് അതവിടെ കിടന്നു പോയതിന്റെ കാരണം മനസ്സിലായത് .   സ്വാമി അയ്യപ്പൻ , ശബരിമല സന്നിധാനം എന്നാണ് ആ എഴുത്ത് എന്ന് വിശ്വനാഥൻ ഒരു ശിലാലിഖിതം വായിക്കുമ്പോലെ കഷ്ടപ്പെട്ട് വായിച്ചെടുത്തു . അയക്കുന്ന ആളിന്റെ വിലാസം കുറേക്കൂടി വ്യക്തമാണ് . തപാലാപ്പീസിന്റെ അയല്പക്കത്തു തന്നെയുള്ള   മാധവിയമ്മയാണ് . ആളെ പരിചയമില്ലെങ്കിലും വിശ്വനാഥന് വീട് മനസ്സിലായി .   ഉള്ളടക്കം എന്താണെന്നു നോക്കാതിരിക്കാൻ വിശ്വനാഥന്റെ ജിജ്ഞാസ സമ്മതിച്ചില്ല . അയാൾ സുക...